കുവൈറ്റ് സിറ്റി: മേഖലയിലെ സംഘർഷാവസ്ഥയിൽ രാജ്യത്തെ സംരക്ഷിച്ചു നിർത്തുന്നതിൽ കുവൈറ്റ് സൈന്യം കാണിക്കുന്ന ജാഗ്രതയും കാര്യപ്രാപ്തിയും പരക്കെ പ്രശംസിക്കപ്പെടുന്നു. ഭീകരമായ വ്യോമാക്രമണമുണ്ടാകുമ്പോഴും ശക്തമായ ചെറുത്ത് നില്പിലൂടെ സ്വദേശികളും വിദേശികളുമടങ്ങുന്ന ജനത്തെ കാത്തു നിർത്തുകയാണ് സൈന്യം.
കുവൈറ്റിലേക്ക് വന്ന ഇരുന്നൂറിനടുത്ത് മിസൈലുകളും നാനൂറോളം ഡ്രോണുകളുമാണ് കുവൈറ്റ് പ്രതിരോധ സേന ആകാശത്തുവച്ച് തന്നെ തകർത്തത്. ഈ നടപടിയെ അധികൃതർ പ്രശംസിച്ചു.
തുടർച്ചയായി മുഴങ്ങിക്കൊണ്ടിരിക്കുന്ന സൈറണുകൾ ജനത്തെ അല്പം പരിഭ്രാന്തരാക്കുമ്പോഴും മികവുറ്റ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് സൈന്യം രാജ്യത്തിന്റെ ആകാശവും അതിർത്തികളും കടന്നെത്തുന്ന ഭീഷണികളെ പരാജയപ്പെടുത്തി കൊണ്ടിരിക്കുകയാണ്.
ഇത് മൂലം വിലപ്പെട്ട ജീവനുകൾ സംരക്ഷിക്കാനും നാശനഷ്ടങ്ങളും ഒഴിവാക്കാനുമായി. രാജ്യത്തിന്റെ പരമാധികാരത്തിനും ജനങ്ങളുടെ സുരക്ഷയ്ക്കും ഭീഷണിയാകുന്ന എല്ലാ ഇടപെടലുകളെയും ചെറുത്ത് തോല്പിക്കുമെന്ന് സൈനിക വക്താക്കൾ അറിയിച്ചു.